സുബൈദ വിക്ടോറിയന്‍ മൊറാലിറ്റി'യുടെ മൂശയില്‍ ഉരുവം കൊണ്ട മലയാളിയുടെ കപടസദാചാരബോധത്തെ ചോദ്യം ചെയ്യുന്നു. 'പരിപ്പ് മുറിക്കുന്ന കത്തി', 'പോസ്റ്റു ചെയ്യാന്‍ പെട്ടിയില്ലാത്ത കത്തുകള്‍' തുടങ്ങിയ കഥാസമാഹാരങ്ങളിലൂടെ. മനസ്സിന്റെയും വപുസ്സിന്റെയും നരകയാത്രകള്‍ വരച്ചിട്ട സുബൈദ ദസ്തേയവ്സ്‌കിയുടെ ബന്ധുവാണെന്ന കാര്യത്തില്‍ എനിക്കൊട്ടും സംശയമില്ല